Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Malayali Council

America

വേൾഡ് മലയാളി കൗൺസിൽ "ആർദ്രം 2026' ഗ്ലോബൽ സംഗമം 25ന്

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിക്കുന്ന "ആർദ്രം 2026' സേവനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മികവിന്‍റെയും ആഗോള സംഗമം ഈ മാസം 25ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക - രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമമാണിത്. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ ജി.ആർ. അനിൽ, ജെ. ചിഞ്ചു റാണി, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, അനൂപ് ജേക്കബ്, പി. ഉബൈദുള്ള, മുൻ മന്ത്രി കെ. മുരളീധരൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, നോർക റൂട്ട്‌സ് സിഇഒ അജിത് കൊല്ലശേരി തുടങ്ങിയവർ പങ്കെടുക്കും.

ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയിലൂടെ 100 അർഹരായ നഴ്സിംഗ് വിദ്യാർഥികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു.

പദ്ധതിയുടെ ആദ്യഘട്ടമായി 25 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം 25ന് ചടങ്ങിൽ നടക്കും. ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്.

തുടർന്ന് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡുകൾ, നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം, സാംസ്കാരിക പരിപാടികൾ, വനിതാ ഫോറം ഭവനത്തിന്‍റെ താക്കോൽദാനം, ഫെല്ലോഷിപ്പ്, ഡിന്നർ, നെറ്റ്‌വർക്കിംഗ്, വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി. വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് (അഡ്മിൻ) ജെയിംസ് കൂടാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ എന്നിവരുടെ നേതൃത്വത്തിലും ഇന്ത്യ റീജിയണും ട്രാവൻകൂർ പ്രൊവിൻസിന്‍റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതും സേവന-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ മഹാസംഗമത്തിൽ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജെയിംസ് കൂടാൽ അറിയിച്ചു.

 

NRI

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കിയ ഓണാഘോഷം ഗംഭീരമായി

 ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഭാഗമായി നടത്തിയ ഓണാഘോഷത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ പങ്കെടുത്തു.

ഓൺലെെനിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്‍റും ഗായകനുമായ ജെയിംസ് പാത്തിക്കലിന്‍റെ ഈശ്വര പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്.

തുടർന്ന് ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിലെ ഷൈബു ജോസഫ് കട്ടിക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള ചെണ്ടമേളം അരങ്ങേറി. യുകെയിലെ ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് പ്രൊവിൻസിൽ നിന്നുള്ള ജോഷി ജോസഫാണ് മഹാബലിയായി വേഷമിട്ടത്.

ഡബ്ല്യുഎംസി ഫ്രാങ്ക്ഫർട്ട് പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരായ ലക്ഷ്മ‌ി അരുൺ, സീന കുളത്തിൽ, സീന മണമേയിൽ, മെറീന ദേവസ്യ, റിൻസി സ്കറിയ, ഫ്ളെറിന അനൂപ്, സിൽവി കടക്കതലക്കൽ, റെമിയ മാത്യു എന്നിവർ തിരുവാതിര അവതരിപ്പിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്. ശ്രീകുമാറും സാമൂഹ്യപ്രതിബന്ധതാ അവാർഡ് ജേതാവായ റോയി ജോസഫ് മാൻവെട്ടവുമായിരുന്നു മുഖ്യപ്രഭാഷകരും മുഖ്യാതിഥികളും.

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലൻ പിള്ള, പ്രസിഡന്‍റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഓണസന്ദേശം നൽകി.

അമേരിക്കൻ റീജിയണിലെ ഫിലൽഡൽഫിയ പ്രൊവിൻസിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് പത്തനാപുരം ഗാന്ധിഭവനിൽവച്ചു നിർധനരായ 25 യുവതീയുവാക്കൾക്കു സാമ്പത്തിക സഹായം നൽകി വിവാഹം നടത്തിക്കൊടുക്കുന്നതായി ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി അറിയിച്ചു.

ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്‍റ് നൈനാൻ മത്തായിയും സന്നിഹിതരായിരുന്നു. ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.

കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ പ്രസിഡന്‍റും ലോകകേരള സഭാംഗവുമായ സി.എ. ജോസഫ് പ്രത്യേകാതിഥിയായിരുന്നു.

 

NRI

വേൾഡ് മലയാളി കൗൺസിൽ സമൂഹ വിവാഹം നടത്തുന്നു

കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പത്തനാപുരം ഗാന്ധിഭവന്‍റെ സഹകരണത്തോടെ 25 നിർധന യുവതീ യുവാക്കളുടെ വിവാഹം നടത്തുന്നു. വ്യാഴാഴ്ച രാവിലെ പത്തിന് ഗാന്ധിഭവനിലാണ് ചടങ്ങ്.

കേരളത്തിന്‍റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള അനുയോജ്യരായ യുവതീ യുവാക്കളെയാണ് അവരുടെ ബന്ധുകളുടെ സഹകരണത്തോടെ‌‌യാണ് കണ്ടെത്തിയിട്ടുള്ളത്.

വിവാഹത്തിനുള്ള വസ്ത്രങ്ങൾ, സ്വർണാഭരണങ്ങൾ, യാത്രാചെലവ്, സമ്പൂർണ സദ്യ, പോക്കറ്റ് മണി അടക്കം വധുവരന്മാർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് വേൾഡ് മലയാളി കൗൺസിലിന്‍റെ ഫിലാഡൽഫിയ പ്രൊവിൻസാണ്.

വേൾഡ് മലയാളി കൗൺസിലിന്‍റെ 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം നടത്തപ്പെടുന്നത്. വിവാഹത്തിനുശേഷമുള്ള പൊതുസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ് കുമാർ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ശൂരനാട് മൗണ്ട് സീനായി ആശ്രമം സുപ്പീരിയർ റവ. ഗീവർഗീസ് റമ്പാൻ, പാളയം ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി ഗീതാനന്ദ സ്വാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ ആശംസകൾ നേരാൻ സന്നിഹിതരാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

രണ്ടരപവൻസ്വർണവും വസ്ത്രവും പാദരക്ഷകളും പോക്കറ്റ് മണിയും സംഘടന നൽകും. ഏകദേശം 3700 പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. വേൾഡ് മലയാളി കൗൺസിലിന് നേതൃത്വം നൽകുന്നു ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്‍റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ട്രഷറർ ഷഫീഖ് കുമാർ നായർ തുടങ്ങിയവരാണ്.

സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ എത്തിച്ചേരും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ഫിലാഡൽഫിയ പ്രസിഡന്‍റ് നൈനാൻ മത്തായി, ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ്, ജനറൽ കൺവീനർ മംഗല്യം, ഗാന്ധിഭവൻ സിഇഒ വിൻസെന്‍റ് ഡാനിയേൽ, പ്രോഗ്രാം കോഓർഡിനേറ്റർ ജെയിംസ് പീറ്റർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

NRI

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്‌കാരിക വേദി 26ന്

ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തുന്ന കലാ സാംസ്‌കാരികവേദിയുടെ 22-ാമത് സമ്മേളനം മന്ത്രി ആർ. ബിന്ദു ഓൺലെെനിലൂടെ ഈ മാസം 26ന് ഇന്ത്യൻ സമയം രാത്രി 7.30ന് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ മുഖ്യാതിഥികളായി സാമൂഹ്യപ്രവർത്തകനും ജനസേവ ശിശുഭവൻ ചെയർമാനുമായ ജോസ് മാവേലിയും മുൻ മന്ത്രിയും ഹൈക്കോടതി അഭിഭാഷകനുമായ ജോസ് തെറ്റയിലും പങ്കെടുക്കും.

എല്ലാ മാസവും അവസാനത്തെ ശനിയാഴ്‌ച നടക്കുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്‌ടികൾ അവതരിപ്പിക്കാനും ആശയവിനിമയം നടത്താനും അവസരം ഉണ്ടായിരിക്കും.

26ന് നടക്കുന്ന സമ്മേളനത്തിൽ തെരുവുമക്കൾ ഇല്ലാത്ത ഭാരതവും തെരുവുനായ മുക്ത ഭാരതവും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ജോസ് മാവേലിയും ജോസ് തെറ്റയിലുമാണ് ചർച്ചകൾ നയിക്കുക.

എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News

Up